ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റം തടഞ്ഞ കേരള സർക്കാർ നടപടി ഭരണഘടന വിരുദ്ധമെന്നു സുപ്രീംകോടതി
ന്യൂഡൽഹി: എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി താത്കാലികമായി ജോലി ചെയ്തിരുന്ന ഭിന്നശേഷിക്കാരെ സൂപ്പർന്യൂമററി തസ്‌തിക സൃഷ്ട്ടിച്ചു സർവീസിൽ സ്ഥിരപ്പെടുത്തിയെങ്കിലും സ്ഥാനക്കയറ്റം തടഞ്ഞ കേരള സർക്കാർ നടപടി ഭരണഘടനാവിരുദ്ധമെന്ന് സുപ്രീംകോടതി.
സ്ഥാനക്കയറ്റവും സീനിയോറിറ്റിയും അനുവദിക്കാതെ സാമൂഹ്യ നീതി വകുപ്പ് 2016 ൽ പുറത്തിറക്കിയ സർകുലർ വിവേചനപരമാണെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുടെ ബെഞ്ച് പറഞ്ഞു.
ഇവർക്ക് പ്രൊബേഷനും സ്ഥാനക്കയറ്റവും ഉൾപ്പെടെ ആനുകൂല്യങ്ങൾ അനുവദിച്ചുള്ള കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി സുപ്രീംകോടതി പുനഃസ്ഥാപിക്കുകയും ചെയ്തു. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബെഞ്ച് വിധിക്കെതിരായ ഹർജികളിലാണ് സുപ്രീംകോടതിയുടെ വിധി.
വിവിധ സർക്കാർ വകുപ്പുകളിൽ 1999 മുതൽ 2003 വരെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി താത്കാലികമായി ജോലി ചെയ്തിരുന്ന 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്ക് 2013 ലാണ് സ്ഥിരനിയമനം നൽകിയത്. എന്നാൽ, 2016 ൽ സ്ഥാനക്കയറ്റം ഉൾപ്പെടെ വിലക്കി സാമൂഹ്യ നീതി വകുപ്പ് മറ്റൊരു ഉത്തരവിറക്കി. ഇതിനെയാണ് ഹർജിക്കാർ ചോദ്യം ചെയ്തത്. ഇത് വിവേചനപരവും യുക്തിക്ക് നിരക്കാത്തതുമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
സ്ഥാനക്കയറ്റവും സീനിയോറിറ്റിയും അനുവദിക്കാതെ സാമൂഹ്യ നീതി വകുപ്പ് 2016 ൽ പുറത്തിറക്കിയ സർകുലർ വിവേചനപരമാണെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുടെ ബെഞ്ച് പറഞ്ഞു.
ഇവർക്ക് പ്രൊബേഷനും സ്ഥാനക്കയറ്റവും ഉൾപ്പെടെ ആനുകൂല്യങ്ങൾ അനുവദിച്ചുള്ള കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി സുപ്രീംകോടതി പുനഃസ്ഥാപിക്കുകയും ചെയ്തു. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബെഞ്ച് വിധിക്കെതിരായ ഹർജികളിലാണ് സുപ്രീംകോടതിയുടെ വിധി.
വിവിധ സർക്കാർ വകുപ്പുകളിൽ 1999 മുതൽ 2003 വരെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി താത്കാലികമായി ജോലി ചെയ്തിരുന്ന 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്ക് 2013 ലാണ് സ്ഥിരനിയമനം നൽകിയത്. എന്നാൽ, 2016 ൽ സ്ഥാനക്കയറ്റം ഉൾപ്പെടെ വിലക്കി സാമൂഹ്യ നീതി വകുപ്പ് മറ്റൊരു ഉത്തരവിറക്കി. ഇതിനെയാണ് ഹർജിക്കാർ ചോദ്യം ചെയ്തത്. ഇത് വിവേചനപരവും യുക്തിക്ക് നിരക്കാത്തതുമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക